Sunday, August 30, 2009

കെമിസ്റ്റ്ട്രീ ലാബ്ബിലെ പരീക്ഷണങ്ങള്‍





ത്താം ക്ലാസിലെ ആയാലും ഇന്റെറിന്റെ ആയാലും ഇനി ഇപ്പൊ ഡിഗ്രീടെ ആണേലും പരീക്ഷാ റിസള്‍ട്ട് വരുന്നതിന്റെ ഒരാഴ്ച്ച മുന്നേ വീട്ടില്‍ ടെന്‍ഷന്‍ കൂടും, എനിക്കല്ലാ... പപ്പാക്കും മമ്മാക്കും... ഹാ.. കാശുമൊടക്കുന്നവനല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയത്തുള്ളു. എന്നാ നമ്മക്ക് ആ ഒരു ടെന്‍ഷന്‍ ഒട്ടും ഇല്ലാ.. അതു ഞാന്‍ പഠിച്ചതു കൊണ്ട് ഒന്നും അല്ലാട്ടോ... ഷാരിലമ്മ എന്നെ കൈവിടത്തില്ലാ എന്നു നമുക്കറിയാം. നാട്ടില്‍ കാളകളിച്ചു നടന്ന എനിക്ക് ഒരു ജോലിക്കിട്ടിയതും ഇപ്പൊ ബാംഗ്ലൂരില്‍ മുട്ടില്ലാതെ ജീവിച്ചു പോകുന്നതും എല്ലാം ആ അമ്മേടെ കടാഷം എന്നല്ലാതെ മറ്റൊന്നും എനിക്ക് പറയാന്‍ പറ്റത്തില്ല.

അങ്ങനെ പത്താം ക്ലാസിലെ റിസള്‍ട്ട് വന്ന സമയം. ഇനി ഇപ്പൊ ഇന്റെര്‍ന്നു പോണം പക്ഷേ എതു ഗ്രൂപ്പാ എടുക്കാ?. ഈ പാറ്റേനേം തവളേനേം കീറിമുറിക്കുന്ന പണി നമ്മുക്ക് പറ്റത്തില്ല, പകരം വല്ല കോഴിയോ മറ്റോ ആണെ ഒരു കൈ നൊക്കാം അതാകുംബോ നല്ല എക്സ്പ്പീരിയന്‍സ് ആണല്ലോ. പിന്നെ നോക്കീട്ട് ആകെ മാക്സ് കബ്യൂട്ടര്‍ പിന്നെ മാക്സ് ഹോം സയന്‍സ്, ഇതില്‍ ഏതായാലും കൊഴപ്പമില്ലാ. എനിക്ക് കബ്യൂട്ടറില്‍ ഉള്ള മുന്‍ കാല പരിചയം വച്ചും ( അതു ഞാന്‍ പിന്നെ പറയാട്ടോ. ) ഭാവിയില്‍ മകന്‍ ഒരു കബ്യൂട്ടര്‍ എഞ്ജിനീയര്‍ ആയാലോ എന്നൊക്കെ സ്വപ്പനം കണ്ടു നമ്മേ ആഗ്രൂപ്പില്‍ കയറ്റി.

ക്ലാസ്സ് തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോ ഞങ്ങള്‍ കുറച്ചുപേര്‍ക്ക് ക്ലാസ്സിന്റെ അകത്തിരുന്നു മടുത്തു, പിന്നെ ഇടക്കിടെ നാം പുറത്തു നിന്നായി പഠിപ്പ്. അതിനു ഞങ്ങളേ സഹായിച്ചത് കെമിസ്റ്റ്ട്രീ ടീച്ചറാണ്. പണ്ടേ എന്തോ കെമിസ്റ്റ്ട്രീന്നു പറയണ സാധനം നമ്മുടെ തലയില്‍ കേറത്തില്ല. ടീച്ചര്‍ ക്ലാസില്‍ വരുന്നു ചോദ്യോത്തര പരുപ്പാടി ആരംഭിക്കുന്നു ഞങ്ങള്‍ ഓരോരുത്തരായി പുറത്തു പോകുന്നു. പിന്നെ പിന്നെ ടീച്ചര്‍ വരുന്നതു കാണുബോഴേക്കും ഞങ്ങള്‍ പുറത്തേക്ക് എഴുനെള്ളാന്‍ റെഡിയായി നില്‍ക്കും.

നമ്മുടെ അടുത്ത പേടി സ്വപ്പനം ആണു ലാബ്ബ്, ക്ലാസ്സില്‍ കയറിയാല്‍ അല്ലെ വല്ലതും പടിക്ക്യാന്‍ പറ്റത്തുള്ളു. ലാബില്‍ കയരുന്നതിനു മുബ്ബ് ഒരു പത്തുമിനിട്ട് പുറത്തു നിന്ന് പ്രാര്‍ത്ഥന പതിവാണു, വേറേയൊന്നുമല്ല ഇന്നെ ങ്കിലും ആ സാള്‍ട്ട് എനിക്കു മനസിലാക്കി തന്നെ ദൈവമേ, ഒരു ട്ടെസ്റ്റൂബ്പോലും പൊട്ടിക്ക്യാന്‍ ഇടവരുത്തല്ലെ. പക്ഷെ ദൈവാനുഗ്രഹം കൊണ്ടു ഇതു വരെ ഞാന്‍ ഒരു റ്റെസ്റ്റ് പോലും നേരാം വണ്ണം ചെയ്തിട്ടില്ല എന്നാല്‍ ധാരാളം പെപ്പറ്റും റ്റെസ്റ്റൂബ്ബും ഒക്കെ പൊട്ടിക്ക്യന്‍ സാധിച്ചിട്ടുണ്ട് താനും. ഓരോന്നു പൊട്ടിക്കും ബോഴും ഞാന്‍ ടീച്ചറിനെ ദയനീയ മായി ഒന്നു നോക്കും. പൊട്ടിച്ചോ പൊട്ടിച്ചോ നീ ആഒരു കാര്യമെങ്കിലും ക്രത്യമായി ചെയുന്നുണ്ടല്ലോ എന്ന ഭാവമായിരിക്കും ടീച്ചറിന്റെ മുഖത്ത് അപ്പൊ. പിന്നെ അടുത്ത് നില്‍ക്കുന്ന കുട്ടിയോട് " മോളെ അഞ്ജു, ഇതെങ്ങനാ ചെയുന്നെന്നു ഒന്നു പറഞ്ഞുതാടി. വൈകീട്ട് ഇക്കേടെ കോര്‍ണ്ണറ് കഫേന്നു മില്‍ക്ക് ഷേക്ക് വാങ്ങിതരാടി" എന്നൊക്കെ പറഞ്ഞ് അവളെ കൊണ്ട് സംഭവം ശരിയാക്കിയെടുക്കും.

അങ്ങനെ ഓരോരുത്തരുടെ സഹായ സഹകരണങ്ങള്‍ കൊണ്ട് എന്റെ ലാബിങ്ങ് മുട്ടില്ലാണ്ട് പോയി, അവസാനം ലാബ്ബ് എക്സാമും ഇങ്ങെത്തി. പുറത്തുനിന്നുള്ള ഏതോ ഒരു ടീച്ചറാണു വറുന്നേന്നും, ആളു ഭയങ്കര സാധനമാ എന്നൊക്കെ കേട്ടപ്പോ ഇതു വരെ എന്നെ ലാബ്ബിങ്ങില്‍ സഹായിച്ച എല്ലാവരും കൈ മലര്‍ത്തി കാണിച്ചു. പരീക്ഷ തുടങ്ങി സമയം കൊറെ കഴിഞ്ഞിട്ടും സാള്‍ട്ട് കുപ്പിയും കയ്യില്‍ പിടിച്ച് ഇനിയെന്താ ചെയ്യണ്ടേ എന്നറിയാതെ മുകളിലേക്കും നോക്കിനിന്ന എന്നോട് ടീച്ചറ് വന്നു ചോദിച്ചു.

"എന്താ ഒന്നും ചെയ്യാണ്ടു നിക്കണേ... ഇനി വലതും വേണോ?"

ഇതെങ്ങനാ ചെയുന്നെന്നു ഒന്നു പറഞ്ഞു തരാമോന്ന് ചോദിക്യണ്ണം ന്നുണ്ടായിരുന്നു. പക്ഷേ വായീന്നു വന്നത് " വേണ്ടാ...."

" എന്നാ പിന്നെ വേകം ചെയ്തു തുടങ്ങു, സമയം പോണൂ..." എന്നും പറഞ്ഞ് പുള്ളിക്കാരി അങ്ങ് പോയി.

ഇടക്കു അടുത്ത് നിന്ന കുട്ടി എന്നെ നോക്കുന്നതു കണ്ട് ഞാന്‍ ഒരു സഹായതിന്നായി അങ്ങോട്ട് നോക്കി, " ശ്... ശ്..., എന്നെ ഒന്നു ഹെല്പ്പൂ.... " എവിടെ കേള്‍ക്കാന്‍. ഞാന്‍ പിന്നേം വിളിച്ചു... ഇത്തവണ ഇത്തിരി ഒച്ച കുടിപോയി, അതു ടീച്ചര്‍ കേട്ടു.

"ഇയാളുടെ പേരന്താ?"

" ഉണ്ണി... "

"എന്താ തനിക്ക് ഒറ്റക്കു ചെയ്യാന്‍ അറിയത്തില്ലെ? എന്തിനാ മറ്റുള്ളവരെ വിളിക്ക്യണേ..."

ഇനി നിന്നാ പ്രശ്നമാവുംന്ന് കരുതി ഞാന്‍ തന്നെ ടീച്ചറിനോട് കാര്യം പറഞ്ഞു, എന്റെ നിസഹായ അവസ്ഥ കണ്ട് ടീച്ചറുടെ മനസലിഞ്ഞു അങ്ങനെ ഞാന്‍ രക്ഷപെട്ടു. പുള്ളിക്കാരിതന്നെ എനിക്ക് എന്താ ചെയ്യണ്ടേന്ന് പറഞ്ഞു തന്നു, ദൈവത്തിനു സ്തുതി ഒപ്പം ആ ടീച്ചര്‍ക്കും. അന്നു ലാബ്ബില്‍ നിന്നിറങ്ങുംബോ തീരുമാനിച്ചതാ ഇനിമേലാ കെമിസ്റ്റ്ട്രീ എന്നു പറയണ സാധനം കൈകൊണ്ടു തൊടിലാന്നു.

ആ കാലത്തിന്റെ ഓര്‍മ്മ കൂട്ടില്‍ തെളിയുന്ന ഒരു മുഖമുണ്ട്, നല്ല വെളുത്ത് മെലിഞ്ഞ നീളമുള്ള ഒരു പെണ്‍ കുട്ടിയുടെ മുഖം. പേരു ലീന ഒരു കോട്ടയം കാരി അച്ചായത്തി കുട്ടി, അവളുടെ " എന്നാന്നെ... പോന്നേ..." എന്നൊക്കെയുള്ള കൊഞ്ചല്‍ കലര്‍ന്ന കോട്ടയം ഭാഷ കേള്‍കാന്‍ എന്തു രസമായിരുന്നു. അവളെ അതും പറഞ്ഞ് എത്ര കളിയാകിയിരിക്കുന്നു, അവസാനം ഓട്ടോഗ്രഫിന്റെ ഏതോ ഒരു പേജില്‍ " നീ എന്നെ മറക്കുമോടാ..." എന്നെഴുതിയിട്ട് അവള്‍ പോയി.

വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി, ഇപ്പൊ അതൊക്കെ ഓര്‍ക്കുംബോ മനസില്‍ എന്തോ ഒരു നൊസ്റ്റാള്‍ജിയാ പോലെ. ഇപ്പൊ ആരെങ്കിലും കോട്ടയം ഭാഷപറഞ്ഞുകേട്ടാല്‍ ഒരു നിമിഷം ഞാന്‍ ആ അച്ചായത്തികുട്ടിയെ ഓര്‍ത്തുപോകും, പിന്നെ ഒരിക്ക്യലും തിരിചു വരാത്ത എന്റെ ആ സുവര്‍ണ്ണ കാലത്തേയും. ഓര്മ്മകള്‍ മരിക്ക്യാത്തിരിക്ക്യട്ടെ.....

Thursday, August 27, 2009

തൊട്ടാവാടി പൂക്കളും ഞാനും.

ഇതു പണ്ടു നടന്ന ഒരു കഥ. പണ്ടെന്നു പറഞ്ഞാല് വളരെ പണ്ടല്ല, കുറച്ചു കാലം മുമ്പു അതായതു ഞാന് കുഞ്ഞയിരുന്നപോ. കഷ്ടിച്ചു മൂന്ന് നാലു വയസ്സ് കാണും അന്നെനിക്ക്. ഇതില്‍ അമ്മയും ചിറ്റമ്മയും പിന്നെ അമ്മായിയും ഒക്കെ പറഞ്ഞു കേട്ട കഥകള്‍ ആണ് കൂടുതല്‍. എന്റെ പിതാശ്രീക്കും മാതാശ്രീക്കും ഞങ്ങള്‍ മു‌ന്നു ആണ് മക്കള്‍. അതില്‍ വാലായ്‌ പിറന്ന നാം മഹാ തോന്യാസിയും വായാടിയും ആയിരുന്നു എന്നുള്ളആരോപണങ്ങള്‍ പലതും അകാലത്ത് നാട്ടുകാരും വീട്ടുക്കാരും പറഞ്ഞുനടന്നു. പക്ഷെ നാം അതൊന്നും തന്നെ മുഖവുരക്ക് എടുത്തിരുന്നില്ല.
ഞങ്ങളുടേത് ഒരു കൂടുകുടുംബം ആയിരുന്നു, ചിറ്റ അമ്മയും ഫാമിലിയും, പിന്നെ ഞങ്ങളും അച്ചാച്ചനും അമ്മൂമ്മയുംഒക്കെ ഉള്ള ഒരു വലിയ വീട്. ചിറ്റ അമ്മയുടെ മോളും ഞാനും ഒരേ പ്രായകാരണു, എന്ന് പറഞ്ഞാല് എന്നെക്കാളുംനാലു മാസം വലിയത്. എന്ന് വച്ചു ഇതു വരെ ചേച്ചി എന്ന് ഞാന് വിളിച്ചട്ടില്ല അത് വേറെ കാര്യം . പിന്നെ ഇപ്പൊവിളിക്കും, അതിനിത്തിരി പുളിക്കും. മത്തങ്ങാ കണ്ണി, മന്ന ബുദ്ധി എന്നുള്ള മനോഹരങ്ങളായ പേരുകള്‍ ഞാന്‍ചേച്ചിയെയും, മരമാക്രി, മൊട്ടത്തലയന്‍ തുടങ്ങിയ വൃത്തികെട്ട പേരുകള്‍ എന്നെയും വിളിച്ചു അടികൂടുകഎന്നതായിരുന്നു ഞങ്ങളുടെ പ്രധാന അജണ്ട. ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ഞങ്ങളുടെ മുട്ടന്‍അടിയില്‍ ആയിരുന്നു. അടി കഴിഞ്ഞാല് പിന്നെ കൂട്ടകരച്ചില് ആണ്, ഞാന് തെക്കോട്ടും അവള് വടക്കോട്ടുംതിരിഞ്ഞിരുന്നു മത്സരിച്ചു കരയും, ആര്രാണ് കൂടുതല് ഒച്ചത്തില് കരയുന്നത് എന്ന വാശിയില്. കരഞ്ഞുമടുക്കുമ്പോള് ഞങ്ങള് ദ്വന്ദ യുദ്ധം ചെയാന് പരസ്പരം വെല്ലുവിളികും, എന്റെ ചെവിയില് പിടിച്ചു വലിക്കുക, കയ്കടിച്ചു മുറിക്കുക തുടങ്ങിയ അടവുകള് അവള് പുറതെടുക്കുമ്പോള്‍ ഞാന്‍ കൂര്‍ത്ത നഖം കൊണ്ടു അവളെ നേരിടും. പക്ഷെ ഉടക്ക് അതികനേരം നീണ്ടു നില്‍ക്കതില്ലാട്ടോ, ഉടകുന്നതിലും വേഗത്തില്‍ കൂടുകയും അതിലുംവേഗത്തില്‍ വീണ്ടും ഉടകുകയും ചെയും.
ഒരു ദിവസം ചേച്ചിയെ അടുത്തുള്ള സമാജം വക നഴ്സറി സ്കൂളില് കൊണ്ടു പോയി ആക്കി . പിന്നെ ഞാന്‍ഒറ്റക്യായി കളിയും, കോഴിയുടെ പുറകെ ഉള്ള ഓട്ടവും എല്ലാം. സമയം പോകാതെ വരുമ്പോള്‍ ഞാന്‍അമ്മായിയുടെ വീട്ടില് പോകും, ഒരു വലിയ കണ്ടം കഴിഞ്ഞു വേണ്ണം അവിടെ എത്താന്‍. കണ്ടത്തിലാണ്ചേട്ടന്മാര്‍ കാല് പന്ത് കളിക്കുന്നതും, ഞങ്ങള് കള്ളനും പോലീസും കളികുന്നതും, ഓടി കളികുന്നതും എല്ലാം. അന്നൊക്കെ എന്തെല്ലാം കളികള് ആയിരുന്നു ഞങ്ങള് പിള്ളേര് കളിച്ചിരുന്നത്. ഇന്നു ക്രിക്കറ്റ് അല്ലാതെ വേറെഒന്നും പിള്ളേര്‍ക്ക് അറിയില്ല.
കണ്ടത്തില് മഴ കാലത്ത് വെള്ളം നിറയും പിന്നെ രസം ആണ്, കാറ്റത്ത് ഒടിയുന്ന വാഴ്ഴ്യും ഓലയും മറ്റുംകെട്ടി ഞങ്ങള് ചങ്ങാടം ഉണ്ടാക്കും അതില് കയറി കണ്ടത്തില് തുഴഞ്ഞു നടക്കാന് എന്താ രസം. കണ്ടം കഴിഞ്ഞുകുറച്ചു നടന്നാല് അമ്മായി യുടെ വീട് ആയി, അവിടെ കൊറേ പശുക്കള് ഉണ്ട്. അമ്മാവന് പശു കളെകുളിപ്പിക്കുന്നതും വൈക്കോല് കൊടോകുന്നതും എല്ലാം നോകി ഞാന് അവിടെ ഇരിക്കും. ചെല്ലുമ്പോള് ഒക്കെഅമ്മായി എനിക്ക് കാപ്പി തരുമായിരുന്നു, നല്ല കട്ടന്‍ കാപ്പി, കാപ്പി ഇന്നും എനിക്ക് ഒരു വീക്ക്നെസ്സ് ആണു.
ആദ്യം ഒക്കെ എന്നോടു വലിയ പോസ് കാട്ടി നഴ്സറി സ്കൂളില് പോകുമായിരുന്നു എങ്കിലും പിന്നെ പിന്നെ ചേച്ചിക്ക് അത് മടുത്തു. എന്നോട് അടികൂടാന് പറ്റാത്ത കൊണ്ടോ അതോ ഞാന് ഇങ്ങനെ അടിച്ചു പൊളിച്ചു നടകുന്നത് ഇഷ്ടപെടാത്ത കൊണ്ടോ എന്തോ അന്ന് വൈകീട്ട് ചേച്ചി ഒരു പാര പ്രമേയം വീട്ടില് സമര്‍പ്പിച്ചു. എന്നെയും നഴ്സറി സ്കൂളില് ചേര്കണം അല്ലെങ്കില് ചേച്ചി നഴ്സറി സ്കൂളില് പോകത്തില്ല. പോകാന് എനിക്കും താത്പര്യം ഉണ്ടായിരുന്നു എങ്കിലും, വികസനം ഒക്കെ നല്ലത് തന്നെ പക്ഷെ അത് നമ്മള് ഭരിക്കുമ്പോള് മാത്രമേ നടക്കാന്‍ പാടുള്ളൂ എന്നാല്ലേ വല്ലതും കയില് തടയു എന്ന പ്രതി പഷത്തെ പോല്ലേ ഞാന് ആ പ്രമേയത്തെ ശക്തിയായി തന്നെ എതിര്‍ത്തു . എന്ത് ചെയാന് ആ പ്രതികരണത്തില് ചേച്ചി വംഭിച്ച ഭൂരിപഷ തോടെ വിജയികുകയും നമ്മളെ പിറ്റെനു തന്നെ നഴ്സറി സ്കൂളില് ചേര്ക്കാ ന് തീരുമാനിക്കുകയും ചെയ്തു.




ടാറിട്ട റോഡിലൂടെ അമ്മൂമയുടെ കയ്യും പിടിച്ചു ഞാനും പിറ്റേന്ന് മുതല് നഴ്സറി എന്ന മഹാ സംഭവതിലെക് യാത്രയായി. ആദ്യമൊക്കെ കൊറേ പേടിച്ചു എങ്കിലും അവിടം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. കളിക്ക്യാന് എന്തോരം സംഭവങ്ങല്ല അവിടെ, വലിയ രണ്ടു ഊഞ്ഞാല, വട്ടത്തില് കറങ്ങുന്ന ഒരു സാധനം, രണ്ടു അറ്റത്ത് കയറി മോകളിലെക്കും താഴേക്കും വരുന്ന ഒരു പലക. ഒരു വലിയ ആന, ആനേടെ വാലില് കൂടി കയറി അതിന്റെ തുംബികയിലൂടെ ശ്രൂം എന്ന് താഴേക്ക് വരാന്‍ എന്ത് രസമാന്നോ.


അവിടെ പടിപിച്ചിരുന്ന രാധ ടീച്ചര് ടെ മകള് ഇടക്ക് അവിടെ വരുമായിരുന്നു. എന്നെ കണ്ടാല് അപ്പൊ തൊടങ്ങും നമ്മളെ അറ്റാക്ക് ചെയ്യാന്. ടീച്ചര് ടെ മോളല്ലേ എന്ന് വിചാരിച്ചു നമ്മള് ഒഴിഞ്ഞു മാറും ( അല്ലാതെ പേടിച്ചിട്ടല്ല സത്യം. ). ഒരു ദിവസം ഇതു ചേച്ചി കണ്ടു പുളികരിക്ക് സഹിക്യോ നമളെ അറ്റാക്ക് ചെയ്യാന് പുളികാരി ടോട്ടല് കോണ്ട്രാക്റ്റ് എടുതെക്കുവല്ലേ. പിന്നെ അവിടെ ഒരു ഇന്ത്യ പാക് യുദ്ധം ആയിരുന്നു. അവസാനം ഒരു സിനിമ സ്റ്ലെഇല് ഒരു ടയലോഗ്, ഇനി മേലാ എന്റെ അനിയനെ നോവിച്ച നിന്റെ കവിള് ഞാന് കടിച്ചു പൊട്ടിക്കും. ഹൊ എന്റെ ചേച്ചിടെ സ്നേഹം അന്ന് ഞാന് മനസിലാകി.



അങ്ങനെ ഞാനും ചേച്ചിയും അവിടെ തകര്ത്തു കൊണ്ടിരികുന്നതിനിടയില് ചേച്ചി യെ അടുത്തുള്ള കന്യാസ്ത്രീ കളുടെ സ്കൂളില് ചേര്ത്തു. പിന്നെ ഞാന് ഒറ്റക്യായി, അവിടത്തെ ആയ അമ്മൂടെ പഴയ ഒരു ദോസ്ത് ആയതു കൊണ്ടു എന്നെ തിരിച്ചു വീട്ടില് കൊണ്ടു വരുന്ന ജോലി ആയ ഏറ്റെടുത്തു. അവര്ക്കു ഒരു ചായ കട യുണ്ട്, അമ്പലകുളതിന്റെ അടുത്തു. തിരിച്ചു പോകുമ്പോള് എന്നും അവിടെ കയറും എനിക്ക് എന്നും പാലും വെള്ളവും നല്ല മധുരം ഉള്ള സുഖിയനും തരും. ഞാന്‍ അമ്പല കുളത്തിലേക്കും അടുത്തുള്ള ആല് മരത്തിലെ ഇലകള് കാറ്റത്തു ആടുന്നതും നോകി ഇരിക്കും.

പിന്നെ എന്റെ ഏറ്റവും വലിയ കമ്പനി എന്റെ അച്ചാച്ചന് ആണ്. അച്ചാച്ചന് എവിടെ പോയല്ലും ഞാനും കൂടെ പോകും ആയിരുന്നു. അച്ചച്ചന്റെ കയ്യും പിടിച്ചു ഞാന് കൂടെ നടക്കും, അമ്പലത്തിന്റെ മുന്നില് എത്തുമ്പോള് കൈ കൂപി പ്രാര്ത്ഥിക്കും അമ്ഭാട്ടി എന്റെ അച്ചാച്ചക്ക് ഉവ്വാവു ഒന്നും വരതല്ലേ എന്ന്. ഞാനും അച്ചാച്ച യും കൂടി അമ്പല കുളത്തിന്റെ പടികളിലും പടിഞ്ഞാറെ പാടത്തും കറങ്ങി നടക്കുമായിരുന്നു. അമ്മ പറയും നീ അച്ചാച്ച ബീഡി വലിക്ക്യത്തെ നോക്കണം എന്ന്. കുളക്കരയില് ഇരിക്കുമ്പോള് അച്ചാച്ച കീശയില് നിന്നു ബീഡി എടുത്തു കത്തിക്കും, ഞാന് അച്ചാച്ചനെ നോകി പറയും വേണ്ട വേണ്ട ന്നു. അച്ചാച്ച എന്നെ നോക്കി ചിരിക്കും, അച്ചച്ചയുടെ പല്ലില് നിറയെ ബീഡി കറ. അച്ചാച്ച ബീഡി വലിച്ചു പോക മുകളിലേക്ക് ഊതി വിടും, ഞാന് അത് നോകി അവിടെ ഇരിക്കും.



ഒരു ദിവസം ഞാന് എഴുനേറ്റു വരുമ്പോള് അച്ചാച്ച നിലത്തു കിടകുകയാണ്, അച്ചാച്ചകു തനുക്കുന്നുണ്ടാകും വെള്ള തുണികൊണ്ട് പുതച്ചിട്ടുണ്ട്. നിലത്തു കൊറേ അരിമണികള് കിടക്കുന്നുണ്ട്, അരികെ ഒരു വിളക്ക്, ഒരു തേങ്ങ നടുകനെ വെട്ടി അതില് വിലക്ക് വച്ചിരിക്ക്യന്നു. വീട്ടിന്റെ അകത്തും പുറത്തും കൊറേ പേരുണ്ട്, ഞാന് ഇതു വരെ ഇത്രയും പേരെ വീട്ടില് ഒരുമിച്ചു കണ്ടിട്ടില്ല. ആരും ഒന്നും മിണ്ടുനില്ല കരയുന്നതല്ലാതെ. അമ്മ എന്നെ വിളിച്ചു അടുതിരിത്തി . ഞാന് അമ്മയുടെ മടിയില് തലവച്ചു കിടന്നു. കുറെ കഴിഞ്ഞപോ കൊറേ പേരു വന്നു അച്ചാച്ചനെ എടുത്തുകൊണ്ടു പോയി, ഞാന് ജനലിലൂടെ അച്ചാച്ചനെ നോക്കി നിന്നു. അവര് അച്ചാച്ചനെ വിറകിന്റെ കൂട്ടത്തിന്റെ നടുക്ക് വച്ചു. തീ ആളിപടര്ന്നു, ഞാന് പേടിച്ചു കരഞ്ഞു കൊണ്ടു അമ്മയുടെ അടുത്തേക്ക് പോയി. അച്ചാച്ചനെ അവര് തിഇയില് ഇട്ടു , അമ്മയുടെ കണ്ണില് നിന്നു വെള്ളം വരുന്നതു ഞാന് കണ്ടു. കൊറേ നാളത്തേക്ക് എനിക്ക് ഉറക്കം ഇല്ലായിരുന്നു, രാത്രി പേടിച്ചു ഞെട്ടി ഉണരും ഞാന് കിടകയില് തന്നെ ആണെന്ന് ഉറപ്പു വരുത്തും. അടുത്തു കിടക്കുന്ന അമ്മയോട് പറയും, ഞാന് ഉറങ്ങുമ്പോ അച്ചാച്ചനെ കത്തിച്ചപോലെ എന്നെ കത്തിക്കോ അമ്മേ?. അമ്മ എന്നെ ചേര്ത്തു പിടിച്ചു പറയും, മോന് പ്രാര്ത്ഥിച്ചു കിടന്നു ഉറങ്ങിക്കോ. മോനേ ആരും കത്തികില്ല. എന്നിട്ട് എന്നോട് ഇങ്ങനെ പറയാന് പറയും, ആലതോര് ഹനുമാനെ... പേടി സ്വപ്പനം കാട്ടരുതേ... പേടി സ്വപ്പനം കാട്ടിയാല്.. അങ്ങയുടെ പള്ളി വാല് കൊണ്ടു എന്നെ തട്ടി ഉണര്ത്തണെ...

ശുഭം.




*********************************************************